Saturday 28 July 2012

മോഹം


മോഹം 

നിൻ സ്വരം കേൾക്കാനായ്
നറു കുങ്കുമക്കുറി കാണാൻ
എൻ മാനസം കാതോർക്കയായ്
എൻ നെഞ്ചകം തുടി കൊൾകയായ്
ഒരു കുഞ്ഞു പൂവിൻ ഗന്ധമായ് നീ വാ
വിണ്ണിലേ പൊൻ താരകങ്ങൾ
മണ്ണിലേ പൂവല്ലികൾ
ചന്തമേറും വെണ്ണിലാവും
മാഞ്ഞ് പോം നീ പോവുകിൽ
പെയ്തു പോമീ വർഷകാലം
പൂവിടും നൽ വസന്തവും
എന്റെയുള്ളിൽ ചേർന്നിടുന്നു
നിന്നധരം പുഞ്ചിരിക്കിൽ

Wednesday 25 July 2012

കറുപ്പ്

കറുപ്പ് 

പ്രകാശ പൂരിതമല്ലിവിടെങ്ങും 
പ്രകാശമില്ലിവിടെങ്ങും 
നിശയാണിവിടെ കൊടും നിശ 
കാണുന്നില്ലവര്‍ അറിയുന്നില്ലവര്‍ 
മേഘമില്ലാതെ മഴ പെയ്യുന്നിവിടെ 
കണ്ണുനീര്‍ മഴയല്ലോ 
ഇരുട്ടിന്‍ മറവില്‍ ചിലര്‍ ചെയ്യുന്നു 
ക്രൂരം സ്വന്തം സോദരനോടും 
ചുറ്റും കറുപ്പ് അവര്‍ക്കുള്ളിലും കറുപ്പ് 
കണ്ണിലും ചോരയിലും കറുപ്പ് 
ചിന്തുന്നു നിശയില്‍ ചുവപ്പു  തുള്ളികള്‍ 

സ്നേഹതാരം

സ്നേഹതാരം 

അന്നാപ്പാടത്ത് കൊടും വെയിലത്ത് 
ആയിരമായിരം ഞാറവര്‍ നട്ടു 
കിട്ടിയ നാരായമരിയവര്‍ വെച്ചിട്ട് 
തന്‍ പൈതങ്ങളെ ഊട്ടി പോറ്റിയാള്‍ 
ഏറെയില്ല സംസാരമവര്‍ക്ക് 
സ്നേഹത്തിന്‍ ഭാഷ മൌനമല്ലോ 
പാതിവയര്‍ എരിഞ്ഞ യാമത്തിലും 
സ്നേഹമാം സന്ത്വനമേകിയാള്‍ അവര്‍ക്ക് 
പാട വരമ്പത്തിരുന്നു കരഞ്ഞ തന്‍ 
കുഞ്ഞിനെ ചേറു പുരണ്ട കയ്യുമാ-
യെടുത്തു കൊടുത്തമ്മ മധുരം 
തുളുമ്പുന്ന മാതൃസ്നേഹം 
ജീവിത യാത്രയില്‍ ഏറെ തളര്‍ന്നിട്ടും 
മക്കളെ ചേര്‍ത്തു പിടിച്ചവര്‍ മാറോട് 
ദൂരെ ആകാശ താഴ്‌വരയില്‍ അങ്ങൊരു 
സ്നേഹ താരമായ് ഇന്നവര്‍ നില്‍ക്കുന്നു 

സുഹൃത്ത്

സുഹൃത്ത് 


വന്നതെന്തിനു നീ ഇതുപോല്‍ 
വിട പറയാനായിരുന്നെങ്കില്‍ 
സ്വപ്‌നങ്ങള്‍ നെയ്തൊരെന്‍ നെഞ്ചകത്തെ 
തകര്‍ത്തിവണ്ണം പോകുവാനെങ്കില്‍ 
നാളുകളേറെയായ് സ്വരുക്കൂട്ടി വച്ചൊ-
രെന്‍ കൊച്ചു സ്വപ്നങ്ങളെല്ലാം 
കൊടുങ്കാറ്റിലകപ്പെട്ട കരിയില 
കണക്കെ പറത്തിക്കളഞ്ഞങ്ങു പോയ് നീ 
ഒട്ടേറെ ആശകള്‍ കുത്തി നിറച്ചിതെന്‍ ചിത്തത്തില്‍ 
അന്ന് നീ കൊട്ടിയടച്ചു നിന്‍ മനോ ജാലകം ,
തെല്ലൊന്നു നോക്കുവാന്‍ കൂടി അയക്കാതെ .
അശ്രു പൊടിഞ്ഞില്ല വിശ്വാസമറ്റില്ല 
വച്ചു നിന്‍ വിഗ്രഹം എന്‍ മനക്കോവിലില്‍ 
അര്‍പിച്ചു നിത്യവും സ്നേഹവും എങ്കിലും 
തന്നതില്ല നീ ഉള്ളില്‍  നിന്നൊരു പുഞ്ചിരി 
വീണ്ടുമാഴ്ച്ചകള്‍ മാസങ്ങള്‍ കാലം കടന്നു പോയ്‌ 
ഒരു ദിനം വീണ്ടുമൊരു ദിനം 
ചോദിച്ചു പോയ്‌ ഞാന്‍ തെല്ലുമറിയാതെ വൃഥാ.
പോയ്‌ കൊള്‍ക വിട്ടു പോയ്‌ക്കൊള്‍ക എന്നാ 
വാക്കുകള്‍ കേട്ടൊരു മാത്രയില്‍ 
കണ്‍ നിറഞ്ഞു എന്‍ മനമൊഴിഞ്ഞു 
പ്രിയ സുഹൃത്തേ നീ വിട ചൊല്ലിയകന്നാലും 
മറയില്ല നീ എന്‍ മനസ്സില്‍ നിന്നും 

വര്‍ണ്ണങ്ങള്‍

വര്‍ണ്ണങ്ങള്‍ 

മലരിലെ മണമേ മഴവില്‍ വര്‍ണ്ണമേ 
താരക രാജ്ഞിമാര്‍ മോദത്താല്‍ വാഴുന്ന 
ആകാശ ഗോപുരത്തിലെ പൂര്‍ണ്ണിമയെ 
ഇളവെയില്‍ പൊഴിയുന്ന പുലരിയില്‍ 
അന്നുനാം അറിയാതെ ഒരു മാത്ര നോക്കി നിന്നു 
പറയുവാനുള്ളൊരായിരം കാര്യങ്ങള്‍  ഒരു 
മന്ദഹാസത്തിലോളിച്ചു വച്ചു 
എന്‍ മാറിലായ് ചാഞ്ഞില്ലയെങ്കിലും 
അറിഞ്ഞിതെന്‍ ഹൃദയതാളം നീ  നന്നായ് 
അലയടിക്കുമെന്‍ സ്നേഹത്തിരകള്‍ 
നിന്‍ മനോ തീരത്തില്‍ , എങ്കിലും 
സ്വാഗതം ചെയ്യില്ല നിന്നെയെന്‍ 
നിത്യദു:ഖ ജീവിതത്തിലേക്കൊരിക്കലും 

അമ്മ

                                               
                                                 അമ്മ 



കണ്ണുനീര്‍ തുള്ളികള്‍ മഴ കൊണ്ട് പൊതിയുന്ന 
നന്മതന്‍ മൂര്‍ത്തിയാം എന്‍റെയമ്മ 
തെല്ലോട്ട് സങ്കടം ഉള്ളിലോതുക്കീട്ട് 
പുഞ്ചിരി തൂകുന്ന ദിവ്യരൂപം 
ഓര്‍ത്തെടുത്താലേറെ ഏറെയുണ്ടാമ്മ തന്‍ 
സ്നേഹ വാത്സല്യ നിര്‍ഭര നിമിഷങ്ങള്‍ 
വാക്കുകളില്ലമ്മ തന്‍ സ്നേഹമെഴുതുവാനാ-
യിരം വാക്കുകള്‍ നിഷ്പ്രഭം അമ്മതന്‍ അന്പിതില്‍ 
ഉള്ളില്‍ അഗ്നിനാളമെരിയുംപോഴും അതിന്‍ 
താപമൊട്ടും പകരില്ല പോന്നോമാനക്കമ്മ 
നെറുകയില്‍ ഒരൊറ്റരുമ്മ കൊണ്ടാമ്മ നല്‍കുന്നു 
സ്വര്‍ഗവസന്തങ്ങളുണ്ണിതന്‍ ഉള്ളിലും